സൂര്യൻ കത്തിയെരിയുന്നു, ആരോടോ പക തീർക്കാനെന്ന പോലെ..
പൊള്ളുന്ന സൂര്യരശ്മികളെ താങ്ങാനാവാതെ മുഖം താഴേക്കാക്കി അയാൾ നടക്കുകയാണ്. അലസമായ ചലനങ്ങൾ.. മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.. ദൈന്യത പേറുന്ന ശരീരത്തിലെ, ആ കണ്ണുകളിൽ പക്ഷേ തിളക്കമുണ്ട്.. കാലുകൾക്ക് തളർച്ച അനുഭവപ്പെടുന്നതു കൊണ്ടാവും വേച്ചു വേച്ചാണു നടപ്പ് .. വിയർപ്പുറവ പൊട്ടി, ധാരകളായൊഴുകി വൃണങ്ങളിൽ പടർന്നു കയറിയിരിക്കുന്നു..
നാവു വരളുന്നു.. എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിഞ്ഞെങ്കിൽ..! വേണ്ടായിരുന്നു.. ശാപമായ ഈ വരം വേണ്ടായിരുന്നു.. ചിരഞ്ജീവീ പദം കിട്ടിയപ്പോൾ അതിനിങ്ങനെയൊരു മറുപുറം ഉണ്ടാവുമെന്നു കരുതിയില്ലാ.. കലിയുഗത്തിന്റെ തുടക്കത്തിലും തിരക്കുകളറിഞ്ഞില്ലാ.. പക്ഷേ ഇപ്പോൾ നിലയ്ക്കാത്ത ഓട്ടമാണ്.. മനുഷ്യമനസ്സിലെ ചതിയുടേയും വിദ്വേഷത്തിന്റേയും രൂപമായി യുഗാന്തരങ്ങളോളം..
ഹൊ എന്തൊരു വിധി !
ചോദിച്ച് വാങ്ങിയതെങ്കിൽ പോലും ഇപ്പോഴിത് അസഹനീയമാകുന്നു.. ശരീരത്തിലെ വൃണങ്ങൾ പൊട്ടിയൊലിച്ചുണ്ടാകുന്ന രൂക്ഷ ഗന്ധം തനിക്ക് തന്നെ മനം പുരട്ടലുണ്ടാക്കുന്നു... ഇനിയെത്ര നാളിങ്ങനെ വിശ്രമമില്ലാതെ.. അറിയാതെ മരണത്തെ ആഗ്രഹിച്ചു പോകുന്നു..
കൂടെ നടന്നവരെവിടെ?
ബലി പാതാളം വിട്ട് വരാൻ മടിക്കുന്നു, ഭൂമിയേക്കാൾ മഹത്തരമാണെന്ന ന്യായം പറഞ്ഞ്.. വർഷത്തിലൊരിക്കലുള്ള വരവ് നിർത്താൻ മാർഗ്ഗം തിരയുകയാണോ എന്നു തോന്നിപ്പോകുന്നു.. വ്യാസൻ പുസ്തകക്കെട്ടിലൊതുങ്ങി.. വിഭീഷണനെ ഇടയ്ക്ക് കാണാറുണ്ട്... ഹനുമാൻ ഭക്തി മൂത്ത് എപ്പോഴും തപസ്സിലാണ്.. കൃപരെ തുടക്കത്തിൽ കണ്ടിരുന്നു. പരശുരാമൻ അമ്മയെ കൊന്ന പാപം കളയാൻ ആകാശ മാർഗ്ഗേ ആണു..
ഞാൻ.... ഞാൻ മാത്രം എവിടേയും.. ഗതി കിട്ടാതെ..
വിദ്വേഷത്തിന്റെ നാമ്പുകൾ എന്നിലിതളിട്ടതെപ്പോഴായിരുന്നു?
അമ്മയിൽ ജന്മം കൊണ്ട നാൾ മുതൽക്കാണെന്നു തോന്നുന്നു.. സൌഹൃദത്തിന്റെ അവഗണനയിൽ മനം നൊന്ത അച്ഛനെ കണ്ടായിരുന്നു വളർന്നത്.. ദാരിദ്ര്യത്തിന്റെ മാറാപ്പും സഹപാഠികളുടെ ക്രൂരതയും നാമ്പിട്ട വിദ്വേഷത്തിനു വളമേകി.. എന്തിനോടും വെറുപ്പായിരുന്നു.. എന്നോട് പോലും.. ഒടുവിൽ, നാശം വിതച്ച കുരുക്ഷേത്ര യുദ്ധത്തിന്റെ ശേഷിപ്പായ് , എയ്തു പോയ ബ്രഹ്മാസ്ത്രം പിൻവിളിക്കാനാകാതെ ഉഴറുമ്പോൾ ഉത്തരയുടെ ഗർഭത്തിലേക്ക് ലക്ഷ്യം പറഞ്ഞു തന്നത് മധുസൂദനനായിരുന്നു. പക്ഷേ കുറ്റവും, ശാപവും എനിക്ക്.
അശ്വത്ഥാമാ ഹതാഃ കുഞ്ജരാഃ.....
കാതിലിപ്പോഴും മുഴങ്ങുന്നു ധർമ്മപുത്രരുടെ ആ വാക്കുകൾ... അജയ്യനായി പാണ്ഡവപക്ഷത്തിനു നാശം വിതച്ച ദ്രോണരെ ആരൊക്കെയോ ഭയന്നിരുന്നു.. എല്ലാമറിയുന്ന കണ്ണനു അദ്ദേഹത്തോട് പിൻമാറാൻ പറയാമായിരുന്നു. കള്ളപ്പേരിട്ട ഗജത്തെ വധിച്ച് ധർമ്മപുത്രരെക്കൊണ്ടിങ്ങനെ പറയിപ്പിച്ചതിനു പിന്നിലെ സൂത്രശാലിയെ മനസിലാവാതിരുന്നതല്ല. ആനയെന്നുള്ളത് മെല്ലെപ്പറഞ്ഞിട്ടാവും അച്ഛനത് കേൾക്കാതെ പോയത്... പുത്രവിയോഗത്തിൽ തളർന്നിരുന്ന അദ്ദേഹത്തെ വധിച്ചത് ഏത് യുദ്ധതന്ത്രത്തിൽപ്പെടും? അദ്ദേഹം തന്റെ കടമയായ രാജ്യരക്ഷയല്ലേ ചെയ്തത്..?
നിസ്സഹായതയുടെ കണ്ണുകളുമായി അഭിമന്യു ഇപ്പോഴും മനസ്സിലുണ്ട്.. ചക്രവ്യൂഹത്തിൽ തളയ്ക്കപ്പെട്ടിട്ടും ആ മുഖത്ത് പ്രകാശം കെട്ടു പോയിരുന്നില്ല. അകത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ പുറത്തേക്കിറങ്ങുന്നതെങ്ങനെയെന്നു മറച്ചു വച്ച് മരണത്തിനു മുന്നിലേക്കാ കൌമാരത്തെ എറിഞ്ഞു കൊടുത്തത് ഏത് ധർമ്മത്തിന്റെ പേരിലായാലും അംഗീകരിക്കാൻ വയ്യ.
പക തലയ്ക്ക് പിടിച്ചപ്പോൾ, ശാപം പിടിച്ചൊരാ രാത്രിയിൽ ഞാനും പാതകം ചെയ്തു.. നഷ്ടമായത് പാഞ്ചാലിക്കായിരുന്നു... പാണ്ഡവരെന്നു കരുതി കൊന്നു തള്ളിയതവളുടെ മക്കളെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു.. അതു കൊണ്ടു തന്നെ കിരീടി മുടി മുറിച്ചപമാനിച്ചപ്പോൾ ,അത് കണ്ടവൾ ആനന്ദം കൊണ്ടപ്പോൾ, പ്രതികരിക്കാൻ തോന്നിയില്ലാ... അവൾക്കത്രയെങ്കിലും ആശ്വാസം കൊടുക്കാനായല്ലോ എന്ന സമാധാനമായിരുന്നു മനസ്സിൽ..
ഗാന്ധാരീ മാതാവു ചോദിച്ചത് സത്യമായിരുന്നു.. മാധവൻ വിചാരിച്ചിരുന്നെങ്കിൽ ഈ സർവ്വനാശം ഒഴിവാക്കാമായിരുന്നു.. കർണ്ണൻ കുന്തീപുത്രനെന്ന സത്യം ധർമ്മപുത്രരോട് മാത്രം പറഞ്ഞാൽ മതിയായിരുന്നു.. ഈ യുദ്ധം ഉണ്ടാവില്ലായിരുന്നു... പക്ഷേ, തേർത്തട്ട് താഴ്ന്ന സമയത്തിനു ആ ദാനധർമ്മിഷ്ടന്റെ തലയറുക്കാൻ നിർദ്ദേശം നൽകി.... ഉചിതമായിരുന്നോ കൃഷ്ണാ, ആ തീരുമാനം?
കൺപോളകൾ മെല്ലെ അടയ്ക്കുമ്പോൾ കണ്ണുകൾ ചുട്ടുപൊള്ളുന്നതറിയുന്നുണ്ടായിരുന്നു. എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല. കാതിലിമ്പമാർന്ന വേണു നാദം.. ഒട്ടിയ കൺപീലികൾ വിടർത്താൻ പാടുപെട്ടു. കാഴ്ചയ്ക്ക് വ്യക്തതയുണ്ടായില്ലെങ്കിലും ആ ശ്യാമവർണ്ണം തിരിച്ചറിയാൻ ബുദ്ധിമുട്ടിയില്ല.
“കണ്ണാ ...അങ്ങയെ കാത്തിരിക്കുകയായിരുന്നു ഞാൻ, ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി... കള്ളച്ചിരി ചിരിച്ച്, മുടന്തൻ ന്യായങ്ങൾ പറഞ്ഞ്, ഇത്തവണ എന്റെ നാവടക്കാൻ ശ്രമിക്കണ്ട.”
നോവരിക്കുന്ന വൃണങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ഈച്ചകളെ ആട്ടിയകറ്റി തിരിഞ്ഞു നോക്കുമ്പോഴേക്കും കണ്ണൻ മറഞ്ഞിരുന്നു.. അതോ തന്റെ തോന്നലായിരുന്നോ ഒക്കെയും?
അർജ്ജുനനായി കർണ്ണൻ കരുതി വച്ച ആയുധത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ യുദ്ധത്തിന്റെ മുൻനിരയിലേക്ക് ഘടോൽക്കചനെ പറഞ്ഞുവിട്ടതെന്തിനായിരുന്നു? ഒടുവിലാ പാവം കുരുതിക്കളത്തിൽ പിടഞ്ഞൊടുങ്ങിയപ്പോൾ, ഭീമന്റെ നോവുന്ന മനം കണ്ടില്ലെന്നു നടിച്ച്, സംഭവിച്ചതെല്ലാം നല്ലതിനെന്നു പറയുന്ന പാർത്ഥസാരഥിയുടെ മുഖം ഇപ്പോഴും അകക്കണ്ണിലുണ്ട്.
ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മ പിതാമഹനെ വീഴ്ത്തിയതിന്റെ സൂത്രധാരനും നീ തന്നെയല്ലേ ദേവകീസുതാ... എന്തിനായിരുന്നു ഇതെല്ലാം.. എന്തു നേടി നീ... ഒടുവിൽ ദർഭപ്പുല്ലാൽ ഒടുങ്ങിയ സന്തതി പരമ്പരകൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിച്ചില്ലേ നീ... വേടന്റെ അമ്പാൽ സ്വർഗ്ഗലോകം പൂകുംമുമ്പെങ്കിലും ഒരുമാത്ര നിനക്ക് വിശകലനം നടത്താമായിരുന്നു, ചെയ്തികളൊക്കെ ശരിയായിരുന്നോ എന്ന്..
എന്റെ ചോദ്യങ്ങൾക്ക് നീ ഉത്തരം പറഞ്ഞേക്കും ധർമ്മം പുനസ്ഥാപിക്കാനായിരുന്നുവെന്ന്.. പക്ഷേ, അന്നു നീ പുനഃസ്ഥാപിച്ച ആ ധർമ്മം എവിടെ? യുഗാന്തരങ്ങളിലതിനു വേണ്ടി നീ അവതാരമെടുക്കുമെന്നു പറഞ്ഞതും വെറും വാഗ്ദാനമായിരുന്നോ?
ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ നീ മറഞ്ഞു... ഞാൻ കണ്ട കലിയുഗം നീ കണ്ടില്ലല്ലോ.. നീ പറഞ്ഞിട്ടിട്ടു പോയ വാക്കുകൾ ആയുധങ്ങളാക്കി എന്നെ നെഞ്ചിലേറ്റി സ്വയം നശിക്കുന്നു മനുഷ്യജന്മങ്ങൾ... ചൂതാട്ടക്കളങ്ങളിൽ പെണ്ണിന്റെ മാനത്തിനു ലജ്ജയില്ലാതെ വില പേശുന്നു..
എത്ര പാഞ്ചാലിമാരുടെ ഉരിയുന്ന മാനത്തിനു നീ ഉടുവസ്ത്രമേകും....? ആതുരാലയങ്ങളിൽ അനേകം കർണ്ണൻമാർ പിറന്നു വീഴുന്നു. പ്രായപൂർത്തിയെത്താത്ത കുന്തിമാരാണധികവും. ചെയ്തു പോയത് തെറ്റോ ശരിയോ എന്നു പോലും തിരിച്ചറിയാനാവാത്ത അവരെക്കാണുമ്പോൾ എന്റെ മനസ്സിലെന്താണെന്ന് പറയാൻ വയ്യ.
ആദ്യമൊക്കെ ഇതെല്ലാം കണ്ട് വിജയിയെപ്പോലെ ആർത്തട്ടഹസിച്ചിരുന്നു.. ഇപ്പോൾ, അതിനും വയ്യാ മനസ്സ് മടുത്തിരിക്കുന്നു.. നീ കാണുന്നുണ്ടോ എന്നെയൊഴിഞ്ഞ് ചിന്തിക്കാനാവുന്നില്ലാ ആർക്കും... എല്ലാർക്കും വേണ്ടത് പകയുടേയും ചതിയുടേയും പ്രതീകമായ എന്നെയാണ്... ഓടിയോടി തളർന്നിരിക്കുന്നു ഞാൻ..
നീ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാവും.
വേണ്ടാ.. ആ ചിരി എനിക്ക് കാണേണ്ട..
ദാ വീണ്ടും ആരോ വിളിക്കുന്നു.. വിശ്രമിക്കാൻ അവസരമില്ലെനിക്ക് .. നടക്കണം... ഇനിയുമെത്ര യുഗങ്ങളാണ് നീയെനിക്കായി കാത്തു വച്ചിരിക്കുന്നത്?
കിതച്ചും വലിച്ചും അവൻ പിന്നേയും നടന്നു... അന്തരീക്ഷത്തിലെവിടെയോ ഒരു കുതിരയുടെ ചിനപ്പ് കേട്ടതു പോലെ..
അകലെനിന്ന് അപ്പോഴും ആ മുരളീരവം ഒഴുകി വരുന്നുണ്ടായിരുന്നു....
പൊള്ളുന്ന സൂര്യരശ്മികളെ താങ്ങാനാവാതെ മുഖം താഴേക്കാക്കി അയാൾ നടക്കുകയാണ്. അലസമായ ചലനങ്ങൾ.. മുഖം വലിഞ്ഞു മുറുകിയിരിക്കുന്നു.. ദൈന്യത പേറുന്ന ശരീരത്തിലെ, ആ കണ്ണുകളിൽ പക്ഷേ തിളക്കമുണ്ട്.. കാലുകൾക്ക് തളർച്ച അനുഭവപ്പെടുന്നതു കൊണ്ടാവും വേച്ചു വേച്ചാണു നടപ്പ് .. വിയർപ്പുറവ പൊട്ടി, ധാരകളായൊഴുകി വൃണങ്ങളിൽ പടർന്നു കയറിയിരിക്കുന്നു..
നാവു വരളുന്നു.. എവിടെയെങ്കിലും ഒന്നിരിക്കാൻ കഴിഞ്ഞെങ്കിൽ..! വേണ്ടായിരുന്നു.. ശാപമായ ഈ വരം വേണ്ടായിരുന്നു.. ചിരഞ്ജീവീ പദം കിട്ടിയപ്പോൾ അതിനിങ്ങനെയൊരു മറുപുറം ഉണ്ടാവുമെന്നു കരുതിയില്ലാ.. കലിയുഗത്തിന്റെ തുടക്കത്തിലും തിരക്കുകളറിഞ്ഞില്ലാ.. പക്ഷേ ഇപ്പോൾ നിലയ്ക്കാത്ത ഓട്ടമാണ്.. മനുഷ്യമനസ്സിലെ ചതിയുടേയും വിദ്വേഷത്തിന്റേയും രൂപമായി യുഗാന്തരങ്ങളോളം..
ഹൊ എന്തൊരു വിധി !
ചോദിച്ച് വാങ്ങിയതെങ്കിൽ പോലും ഇപ്പോഴിത് അസഹനീയമാകുന്നു.. ശരീരത്തിലെ വൃണങ്ങൾ പൊട്ടിയൊലിച്ചുണ്ടാകുന്ന രൂക്ഷ ഗന്ധം തനിക്ക് തന്നെ മനം പുരട്ടലുണ്ടാക്കുന്നു... ഇനിയെത്ര നാളിങ്ങനെ വിശ്രമമില്ലാതെ.. അറിയാതെ മരണത്തെ ആഗ്രഹിച്ചു പോകുന്നു..
കൂടെ നടന്നവരെവിടെ?
ബലി പാതാളം വിട്ട് വരാൻ മടിക്കുന്നു, ഭൂമിയേക്കാൾ മഹത്തരമാണെന്ന ന്യായം പറഞ്ഞ്.. വർഷത്തിലൊരിക്കലുള്ള വരവ് നിർത്താൻ മാർഗ്ഗം തിരയുകയാണോ എന്നു തോന്നിപ്പോകുന്നു.. വ്യാസൻ പുസ്തകക്കെട്ടിലൊതുങ്ങി.. വിഭീഷണനെ ഇടയ്ക്ക് കാണാറുണ്ട്... ഹനുമാൻ ഭക്തി മൂത്ത് എപ്പോഴും തപസ്സിലാണ്.. കൃപരെ തുടക്കത്തിൽ കണ്ടിരുന്നു. പരശുരാമൻ അമ്മയെ കൊന്ന പാപം കളയാൻ ആകാശ മാർഗ്ഗേ ആണു..
ഞാൻ.... ഞാൻ മാത്രം എവിടേയും.. ഗതി കിട്ടാതെ..
വിദ്വേഷത്തിന്റെ നാമ്പുകൾ എന്നിലിതളിട്ടതെപ്പോഴായിരുന്നു?
അമ്മയിൽ ജന്മം കൊണ്ട നാൾ മുതൽക്കാണെന്നു തോന്നുന്നു.. സൌഹൃദത്തിന്റെ അവഗണനയിൽ മനം നൊന്ത അച്ഛനെ കണ്ടായിരുന്നു വളർന്നത്.. ദാരിദ്ര്യത്തിന്റെ മാറാപ്പും സഹപാഠികളുടെ ക്രൂരതയും നാമ്പിട്ട വിദ്വേഷത്തിനു വളമേകി.. എന്തിനോടും വെറുപ്പായിരുന്നു.. എന്നോട് പോലും.. ഒടുവിൽ, നാശം വിതച്ച കുരുക്ഷേത്ര യുദ്ധത്തിന്റെ ശേഷിപ്പായ് , എയ്തു പോയ ബ്രഹ്മാസ്ത്രം പിൻവിളിക്കാനാകാതെ ഉഴറുമ്പോൾ ഉത്തരയുടെ ഗർഭത്തിലേക്ക് ലക്ഷ്യം പറഞ്ഞു തന്നത് മധുസൂദനനായിരുന്നു. പക്ഷേ കുറ്റവും, ശാപവും എനിക്ക്.
അശ്വത്ഥാമാ ഹതാഃ കുഞ്ജരാഃ.....
കാതിലിപ്പോഴും മുഴങ്ങുന്നു ധർമ്മപുത്രരുടെ ആ വാക്കുകൾ... അജയ്യനായി പാണ്ഡവപക്ഷത്തിനു നാശം വിതച്ച ദ്രോണരെ ആരൊക്കെയോ ഭയന്നിരുന്നു.. എല്ലാമറിയുന്ന കണ്ണനു അദ്ദേഹത്തോട് പിൻമാറാൻ പറയാമായിരുന്നു. കള്ളപ്പേരിട്ട ഗജത്തെ വധിച്ച് ധർമ്മപുത്രരെക്കൊണ്ടിങ്ങനെ പറയിപ്പിച്ചതിനു പിന്നിലെ സൂത്രശാലിയെ മനസിലാവാതിരുന്നതല്ല. ആനയെന്നുള്ളത് മെല്ലെപ്പറഞ്ഞിട്ടാവും അച്ഛനത് കേൾക്കാതെ പോയത്... പുത്രവിയോഗത്തിൽ തളർന്നിരുന്ന അദ്ദേഹത്തെ വധിച്ചത് ഏത് യുദ്ധതന്ത്രത്തിൽപ്പെടും? അദ്ദേഹം തന്റെ കടമയായ രാജ്യരക്ഷയല്ലേ ചെയ്തത്..?
നിസ്സഹായതയുടെ കണ്ണുകളുമായി അഭിമന്യു ഇപ്പോഴും മനസ്സിലുണ്ട്.. ചക്രവ്യൂഹത്തിൽ തളയ്ക്കപ്പെട്ടിട്ടും ആ മുഖത്ത് പ്രകാശം കെട്ടു പോയിരുന്നില്ല. അകത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോൾ പുറത്തേക്കിറങ്ങുന്നതെങ്ങനെയെന്നു മറച്ചു വച്ച് മരണത്തിനു മുന്നിലേക്കാ കൌമാരത്തെ എറിഞ്ഞു കൊടുത്തത് ഏത് ധർമ്മത്തിന്റെ പേരിലായാലും അംഗീകരിക്കാൻ വയ്യ.
പക തലയ്ക്ക് പിടിച്ചപ്പോൾ, ശാപം പിടിച്ചൊരാ രാത്രിയിൽ ഞാനും പാതകം ചെയ്തു.. നഷ്ടമായത് പാഞ്ചാലിക്കായിരുന്നു... പാണ്ഡവരെന്നു കരുതി കൊന്നു തള്ളിയതവളുടെ മക്കളെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു.. അതു കൊണ്ടു തന്നെ കിരീടി മുടി മുറിച്ചപമാനിച്ചപ്പോൾ ,അത് കണ്ടവൾ ആനന്ദം കൊണ്ടപ്പോൾ, പ്രതികരിക്കാൻ തോന്നിയില്ലാ... അവൾക്കത്രയെങ്കിലും ആശ്വാസം കൊടുക്കാനായല്ലോ എന്ന സമാധാനമായിരുന്നു മനസ്സിൽ..
ഗാന്ധാരീ മാതാവു ചോദിച്ചത് സത്യമായിരുന്നു.. മാധവൻ വിചാരിച്ചിരുന്നെങ്കിൽ ഈ സർവ്വനാശം ഒഴിവാക്കാമായിരുന്നു.. കർണ്ണൻ കുന്തീപുത്രനെന്ന സത്യം ധർമ്മപുത്രരോട് മാത്രം പറഞ്ഞാൽ മതിയായിരുന്നു.. ഈ യുദ്ധം ഉണ്ടാവില്ലായിരുന്നു... പക്ഷേ, തേർത്തട്ട് താഴ്ന്ന സമയത്തിനു ആ ദാനധർമ്മിഷ്ടന്റെ തലയറുക്കാൻ നിർദ്ദേശം നൽകി.... ഉചിതമായിരുന്നോ കൃഷ്ണാ, ആ തീരുമാനം?
കൺപോളകൾ മെല്ലെ അടയ്ക്കുമ്പോൾ കണ്ണുകൾ ചുട്ടുപൊള്ളുന്നതറിയുന്നുണ്ടായിരുന്നു. എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല. കാതിലിമ്പമാർന്ന വേണു നാദം.. ഒട്ടിയ കൺപീലികൾ വിടർത്താൻ പാടുപെട്ടു. കാഴ്ചയ്ക്ക് വ്യക്തതയുണ്ടായില്ലെങ്കിലും ആ ശ്യാമവർണ്ണം തിരിച്ചറിയാൻ ബുദ്ധിമുട്ടിയില്ല.
“കണ്ണാ ...അങ്ങയെ കാത്തിരിക്കുകയായിരുന്നു ഞാൻ, ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളുമായി... കള്ളച്ചിരി ചിരിച്ച്, മുടന്തൻ ന്യായങ്ങൾ പറഞ്ഞ്, ഇത്തവണ എന്റെ നാവടക്കാൻ ശ്രമിക്കണ്ട.”
നോവരിക്കുന്ന വൃണങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ഈച്ചകളെ ആട്ടിയകറ്റി തിരിഞ്ഞു നോക്കുമ്പോഴേക്കും കണ്ണൻ മറഞ്ഞിരുന്നു.. അതോ തന്റെ തോന്നലായിരുന്നോ ഒക്കെയും?
അർജ്ജുനനായി കർണ്ണൻ കരുതി വച്ച ആയുധത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ യുദ്ധത്തിന്റെ മുൻനിരയിലേക്ക് ഘടോൽക്കചനെ പറഞ്ഞുവിട്ടതെന്തിനായിരുന്നു? ഒടുവിലാ പാവം കുരുതിക്കളത്തിൽ പിടഞ്ഞൊടുങ്ങിയപ്പോൾ, ഭീമന്റെ നോവുന്ന മനം കണ്ടില്ലെന്നു നടിച്ച്, സംഭവിച്ചതെല്ലാം നല്ലതിനെന്നു പറയുന്ന പാർത്ഥസാരഥിയുടെ മുഖം ഇപ്പോഴും അകക്കണ്ണിലുണ്ട്.
ശിഖണ്ഡിയെ മുൻനിർത്തി ഭീഷ്മ പിതാമഹനെ വീഴ്ത്തിയതിന്റെ സൂത്രധാരനും നീ തന്നെയല്ലേ ദേവകീസുതാ... എന്തിനായിരുന്നു ഇതെല്ലാം.. എന്തു നേടി നീ... ഒടുവിൽ ദർഭപ്പുല്ലാൽ ഒടുങ്ങിയ സന്തതി പരമ്പരകൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി അവശേഷിച്ചില്ലേ നീ... വേടന്റെ അമ്പാൽ സ്വർഗ്ഗലോകം പൂകുംമുമ്പെങ്കിലും ഒരുമാത്ര നിനക്ക് വിശകലനം നടത്താമായിരുന്നു, ചെയ്തികളൊക്കെ ശരിയായിരുന്നോ എന്ന്..
എന്റെ ചോദ്യങ്ങൾക്ക് നീ ഉത്തരം പറഞ്ഞേക്കും ധർമ്മം പുനസ്ഥാപിക്കാനായിരുന്നുവെന്ന്.. പക്ഷേ, അന്നു നീ പുനഃസ്ഥാപിച്ച ആ ധർമ്മം എവിടെ? യുഗാന്തരങ്ങളിലതിനു വേണ്ടി നീ അവതാരമെടുക്കുമെന്നു പറഞ്ഞതും വെറും വാഗ്ദാനമായിരുന്നോ?
ദ്വാപരയുഗത്തിന്റെ അന്ത്യത്തിൽ നീ മറഞ്ഞു... ഞാൻ കണ്ട കലിയുഗം നീ കണ്ടില്ലല്ലോ.. നീ പറഞ്ഞിട്ടിട്ടു പോയ വാക്കുകൾ ആയുധങ്ങളാക്കി എന്നെ നെഞ്ചിലേറ്റി സ്വയം നശിക്കുന്നു മനുഷ്യജന്മങ്ങൾ... ചൂതാട്ടക്കളങ്ങളിൽ പെണ്ണിന്റെ മാനത്തിനു ലജ്ജയില്ലാതെ വില പേശുന്നു..
എത്ര പാഞ്ചാലിമാരുടെ ഉരിയുന്ന മാനത്തിനു നീ ഉടുവസ്ത്രമേകും....? ആതുരാലയങ്ങളിൽ അനേകം കർണ്ണൻമാർ പിറന്നു വീഴുന്നു. പ്രായപൂർത്തിയെത്താത്ത കുന്തിമാരാണധികവും. ചെയ്തു പോയത് തെറ്റോ ശരിയോ എന്നു പോലും തിരിച്ചറിയാനാവാത്ത അവരെക്കാണുമ്പോൾ എന്റെ മനസ്സിലെന്താണെന്ന് പറയാൻ വയ്യ.
ആദ്യമൊക്കെ ഇതെല്ലാം കണ്ട് വിജയിയെപ്പോലെ ആർത്തട്ടഹസിച്ചിരുന്നു.. ഇപ്പോൾ, അതിനും വയ്യാ മനസ്സ് മടുത്തിരിക്കുന്നു.. നീ കാണുന്നുണ്ടോ എന്നെയൊഴിഞ്ഞ് ചിന്തിക്കാനാവുന്നില്ലാ ആർക്കും... എല്ലാർക്കും വേണ്ടത് പകയുടേയും ചതിയുടേയും പ്രതീകമായ എന്നെയാണ്... ഓടിയോടി തളർന്നിരിക്കുന്നു ഞാൻ..
നീ മറഞ്ഞിരുന്ന് ചിരിക്കുന്നുണ്ടാവും.
വേണ്ടാ.. ആ ചിരി എനിക്ക് കാണേണ്ട..
ദാ വീണ്ടും ആരോ വിളിക്കുന്നു.. വിശ്രമിക്കാൻ അവസരമില്ലെനിക്ക് .. നടക്കണം... ഇനിയുമെത്ര യുഗങ്ങളാണ് നീയെനിക്കായി കാത്തു വച്ചിരിക്കുന്നത്?
കിതച്ചും വലിച്ചും അവൻ പിന്നേയും നടന്നു... അന്തരീക്ഷത്തിലെവിടെയോ ഒരു കുതിരയുടെ ചിനപ്പ് കേട്ടതു പോലെ..
അകലെനിന്ന് അപ്പോഴും ആ മുരളീരവം ഒഴുകി വരുന്നുണ്ടായിരുന്നു....
~~~~
പ്രിയപ്പെട്ട സീത,
ReplyDeleteഅശ്വത്ഥാമാ ഹതാഃ കുഞ്ജരാഃ.....
എന്റെ കുട്ടിക്കാലം മുതല്‍ അച്ഛന് പറഞ്ഞു തന്ന പുരാണ കഥകളില്‍ അശ്വത്ഥാമാവിന്റെ പേര് വേറിട്ട് നിന്നു!
നിലനില്‍പ്പിനു വേണ്ടി സൂത്രശാലികള്‍ ഇപ്പോഴും തന്ത്രങ്ങള്‍ മെനയുന്നു! :)
ഞാന്‍ ഇനിയും എന്റെ കര്‍ണന്റെ അടുത്ത് എത്തിയില്ല....!:(
ഒരു മുരളീരവം ഒഴുകി വരുന്നുണ്ടല്ലോ.അതാണ് സുകൃതം! ഈ പോസ്റ്റ് വളരെ നന്നായി,കേട്ടോ!
സ്നേഹവും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസകള്‍!
സസ്നേഹം,
അനു
ദീപാവലി ആശംസകള്‍, ഇപ്പോള്‍ ഞാനവിടെ കമന്ടിടുന്നില്ലാ ....പിന്നെ വരാം .....വരേണ്ടി വരും ..സീത മോള്‍ക്ക് എല്ലാ ഭാവുകങ്ങളും.........
ReplyDelete:-( അദ്ദേഹത്തിന്റെ മറുപടിക്കായ് കാത്തിരിക്കാം.....
ReplyDeleteചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അതീതമായ എന്തൊക്കെയോ
ReplyDeleteആണ് മഹാ ഭാരത ദര്‍ശനങ്ങള്‍...സീതായനം അതിന്റെ ഓരോ
അധ്യായങ്ങളും തുറന്നു ഇട്ടു തരുകയും...ദീപാവലി ആശംസകള്‍...
മഹാഭാരതം കഥകള്‍ അധികം അറിയില്ല എനിക്ക്,അതു കൊണ്ട് തന്നെ അഭിപ്രായം എഴുതാന്‍ പരിമിതിയുണ്ട്.
ReplyDeleteഎല്ലാ ഭാവുകങ്ങളും...
പുരാണങ്ങളെ കുറിച്ച് എനിക്ക് വലിയ പിടിയില്ല... എങ്കിലും വായിച്ചു... എഴുത്ത് നന്നായിട്ടുണ്ട്...
ReplyDeleteഭാവുകങ്ങള്‍...
കുട്ടിക്കാലത്ത് മഹാഭാരതത്തില്‍ എനിക്ക് പലപ്പോഴും ഇഷ്ടം തോന്നാത്ത ഒരു കഥാപാത്രമായിരുന്നു അശ്വഥാമാവ്. പിന്നീട് ഏതൊക്കെയോ പുസ്തകങ്ങളില്‍ നിന്നും ആ ഇഷ്ടക്കേട് അല്പസ്വല്പം ഒഴിഞ്ഞുപോയിരുന്നു. മഹാഭാരത യുദ്ധം കൃഷ്ണനെ കൊണ്ട് തടുക്കാനാവുമായിരുന്നില്ല. കാരണം കൃഷ്ണ ജനനത്തിന്റെ ഒരു നിയോഗം പോലും യുദ്ധമായിരുന്നു. മറ്റൊന്ന് സീത അശ്വത്ഥാമാവിനെ കൊണ്ട് ചോദിപ്പിക്കുന്ന ചോദ്യമില്ലേ കൃഷ്ണനോട് എന്നിട്ടെന്ത് നേടി എന്നത് . അതില്‍ കൃഷ്ണന്റെ കുലത്തിന്റെ കാര്യമൊഴികെ മറ്റെല്ലാം ശരിയാണ്. കൃഷ്ണകുലത്തിന്റെ ഗതിയിതെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തന്നെ പുരാണഭാഷ്യം. പക്ഷെ ഒടുക്കം പോസ്റ്റിനെ ആനുകാലികസംഭവങ്ങളുമായി ഇണക്കിയത് വളരെ മനോഹരമായി. സീതയുടെ അടുത്ത് പുരാണത്തില്‍ ഒരു ട്യൂഷന് തരപ്പെടുത്തിയാലോ എന്ന് ആലോചിക്കാതില്ല :)
ReplyDeleteഅശ്വത്ഥാമാ ഹതാഃ കുഞ്ജരാഃ.....
ReplyDeleteമറ്റുള്ളവർക്ക് വേണ്ടി പകരം വെക്കാൻ അനേകം അശ്വത്ഥാമാവുകൾ ഇന്നും ജന്മം കൊണ്ടുകൊണ്ടിരിക്കുന്നൂ...!
എത്ര പാഞ്ചാലിമാരുടെ ഉരിയുന്ന മാനത്തിനു നീ ഉടുവസ്ത്രമേകും....?
ആതുരാലയങ്ങളിൽ അനേകം കർണ്ണൻമാർ പിറന്നു വീഴുന്നു...
പ്രായപൂർത്തിയെത്താത്ത കുന്തിമാരാണധികവും....
ഇതെല്ലാം കണ്ടുകൊണ്ട് മൂപ്പർക്ക് ചുമ്മാ മുരളീരവം കേൾപ്പിച്ചുകൊണ്ടിരുന്നാൽ മതിയല്ലോ അല്ലേ
ഓരോരുത്തരെയായി കൊണ്ടുവന്ന് ഇക്കാലത്ത് കഥ പറയിപ്പിക്കയാണ് അല്ലേ. അശ്വത്ഥാമാവിന്റെ ഈ പുതുവീക്ഷണം കൊള്ളാം. പാവം, അതിനെയൊക്കെ ആരോര്‍ക്കാന്‍. അര്‍ജുനനും കൃഷ്ണനും ഭീമനും ഭീഷ്മരുമൊക്കെ തിളങ്ങിനില്ക്കുമ്പോള് പുറമ്പോക്കിലായ ഈ കഥാപാത്രത്തിന്റെ ചോദ്യങ്ങള്ക്കെന്തൊരു മൂര്‍ച്ഛ...!!
ReplyDeleteപുരാണങ്ങളില്‍ ഇത്തിരി പിറകില്‍ തന്നെ.
ReplyDeleteപക്ഷെ സ്കൂള്‍ കാലത്ത് പഠിച്ച കഥകളുടെ ഓര്‍മ്മകളുമായി ചേര്‍ത്ത് വെച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും നല്ലൊരു വായന ആകുന്നു. കൂടെ കൂടുതല്‍ അറിഞ്ഞു വായിച്ചിരുന്നു എങ്കില്‍ കിട്ടിയേക്കാവുന്ന വ്യത്യസ്തമായ വായന ഓര്‍ത്തു ഇത്തിരി സങ്കടവും. ഇഷ്ടായി സീതേ .
അദ്ദേഹം ചിരഞ്ജീവിയാണു് .
ReplyDeleteതീര്‍ച്ചയായും ഇതു വായിച്ചു് ആസ്വദിച്ചിരിക്കും.
അശ്വത്ഥമാവിന്റെ ചിരിയെന്ന പേരില്‍ കാക്കനാടന്റെ
നോവലുണ്ടു്.
ishttappettu ..eniyum varam
ReplyDeleteബലി പാതാളം വിട്ട് വരാൻ മടിക്കുന്നു,വ്യാസൻ പുസ്തകക്കെട്ടിലൊതുങ്ങി. വിഭീഷണനെ ഇടയ്ക്ക് കാണാറുണ്ട്.ഹനുമാൻ തപസ്സിലാണ്.കൃപരെ തുടക്കത്തിൽ കണ്ടിരുന്നു. പരശുരാമൻ അമ്മയെ കൊന്ന പാപം കളയാൻ ആകാശ മാർഗ്ഗേ ആണ്.വിയർപ്പുറവ പൊട്ടി,ധാരകളായൊഴുകി വൃണങ്ങളിൽ പടർന്നു കയറിയ വേദനയുമായി അശ്വദ്ധാമാവും....
ReplyDeleteഇതിഹാസങ്ങള്‍ ചമച്ച ഒരു മഹാസംസ്കൃതി ഇവരെ എങ്ങുമെത്തിക്കാതെ വിട്ടു കളഞ്ഞത് മനപ്പൂര്‍വ്വമായിരുന്നു എന്ന് നമുക്ക് വിശ്വസിക്കാം.
പില്ക്കാലത്തു നടന്ന ചില അധിനിവേശങ്ങളുടെ ഫലമായി കൃഷ്ണന് എന്നു പേരായ യാദവ പ്രമുഖന് അമാനുഷികഭാവം കൈവന്നതുകൊണ്ടാണ് പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതായിപ്പോവുന്നത് എന്ന് നമുക്ക് അനുമാനിക്കാം.
മഹത്തായ ഭാരതീയ സംസ്കാരത്തിന്റെ ഉള്ളറകളില്‍നിന്ന് കണ്ടെടുത്ത് ടീച്ചറുടേതായ വീക്ഷണകോണില്‍ നിന്ന് അവതരിപ്പിക്കുന്ന എഴുത്തിന് ഒരു പ്രത്യേക തിളക്കമുണ്ട്.
എല്ലാ ഭാവുകങ്ങളും...
ആധുനിക ലോകത്തെ അശ്വത്ഥാമാവിന്റെ കണ്ണിലൂടെ നോക്കി കാണുന്ന ഈ വിത്യസ്തമായ ചിന്തയ്ക്ക് അഭിനന്ദനം...
ReplyDeleteമനുവിന്റെ അഭിപ്രായം തന്നെ എനിക്കും .... പുരാണം മനസ്സിലാക്കാന്‍ സീതാജിയുടെ ഒരു ക്ലാസ് വേണം .....
ReplyDeleteആശംസകള്‍
പുരാണങ്ങളില്‍ ഒരറിവുമില്ല ഇവിടെ വന്നപ്പോള്‍ കുറെ കാര്യങ്ങള്‍ മനസ്സിലായി.. നല്ലെഴുത്ത് ആശംസകള്‍..
ReplyDeleteഅശ്വത്ഥാമാവിന്റെ കഥ മനുഷ്യദുരന്തത്തിന്റെ മഹാപ്രതീകമാണ്. അപമാനിക്കപ്പെട്ട ജീവന്റെ പ്രതികാരദാഹം ഉണ്ടാകാവുന്ന അനർത്ഥങ്ങൾ ... സീത വളരെ നന്നായി ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. പ്രസക്തമായ പല സന്ദർഭങ്ങളിലൂടേയും സമർത്ഥമായി കടന്നു പോയിരിക്കുന്നു. ഗാന്ധാരിയെ പോലെ ഭഗവാനോട് എണ്ണിപ്പെറുക്കുന്ന അശ്വത്ഥാമാവ് ഒരു വേറിട്ട വീക്ഷണം തന്നെ. അഭിനന്ദനങ്ങൾ!
ReplyDeleteഒരുപാടൊരുപാട് ഇഷ്ടായി സീതേ... ഇതിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ല ! നമ്മുടെ പുരാണങ്ങളില്‍ തന്നെ ജയത്തിനു വേണ്ടി തന്ത്രങ്ങള്‍ മെനയുന്നതാണ് കാണുന്നത് ! അസത്യം പറയാത്ത ധർമ്മപുത്രരെക്കൊണ്ട് പോലും അങ്ങനെ പറയിപ്പിച്ചില്ലേ !! മുത്തശ്ശിമാരോട് സംശയം ചോദിച്ചാല്‍ എവിടെയും തൊടാത്ത കുറെ ഉത്തരങ്ങള്‍ കിട്ടും ! 'അവതാര ലക്ഷ്യം' എന്നൊക്കെ പറഞ്ഞു വായടപ്പിക്കും !
ReplyDeleteപറഞ്ഞിട്ട് കാര്യമില്ല, ഇനിയും കർണ്ണന്മാരും, കുന്തിമാരും, പാഞ്ചാലിമാരുമൊക്കെ ഇവിടെ ഉണ്ടായിക്കോണ്ടേ ഇരിക്കും... ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കും എന്ന വിശ്വാസത്തില്‍ അക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും !!!
മഹാഭാരതത്തിലേക്കു കാലൂന്നിയാല്‍ ഒഴുകിപ്പോകും നമ്മള്..
ReplyDeleteനല്ല ശ്രമം സീത. വളരെ ഇഷ്ടപ്പെട്ടു. എഴുത്തില്‍ തിളങ്ങി വരും. സന്തോഷം തോന്നുന്നു.
മാധവൻ വിചാരിച്ചിരുന്നെങ്കിൽ ഈ സർവ്വനാശം ഒഴിവാക്കാമായിരുന്നു.. കർണ്ണൻ കുന്തീപുത്രനെന്ന സത്യം ധർമ്മപുത്രരോട് മാത്രം പറഞ്ഞാൽ മതിയായിരുന്നു.. ഈ യുദ്ധം ഉണ്ടാവില്ലായിരുന്നു... പക്ഷേ, തേർത്തട്ട് താഴ്ന്ന സമയത്തിനു ആ ദാനധർമ്മിഷ്ടന്റെ തലയറുക്കാൻ നിർദ്ദേശം നൽകി.... ഉചിതമായിരുന്നോ കൃഷ്ണാ, ആ തീരുമാനം???
ReplyDeleteകഥകളുടെ ഒരു മഹാസാഗരം തന്നെ മഹാഭാരതം...എത്ര എത്ര ഉപകഥകള്‍ ..എങ്കിലും കര്‍ണ്ണന്റെ കഥതന്നെ എനിക്ക് എന്നും പ്രിയങ്കരം ..
ReplyDeleteപുരാണ കഥകളില്‍ ഉള്ള ഈ അറിവ് ഇന്നത്തെ തലമുറയ്ക്ക് അന്യമാകുന്നു എന്ന് തോന്നുന്നു..
സീതായനതിനു എല്ലാ ആശംസകളും..
M.T -യുടെ 'രണ്ടാമൂഴവും'P.K. ബാലകൃഷണന്റെ 'ഇനി ഞാനുറങ്ങട്ടെ'യുമൊക്കെ മനസ്സിലൂടെ ഒളി മിന്നി...പുരാണങ്ങളും ,ഇതിഹാസങ്ങളും വല്ല്യ പിടിപാടില്ല.പഠിച്ചതും വായിച്ചതുമൊക്കെ ഓര്‍മയിലെ നിഴല്‍ രൂപങ്ങള്‍ മാത്രം.ഈ രചനാപാടവം അഭിനന്ദനീയം.പോരാ ,ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ !
ReplyDeleteസീതേ....അതി മനോഹരമായിരിക്കുന്നു....താങ്കളുടെ എഴുത്ത്....
ReplyDeleteമഹാഭാരതകഥകള്‍ അധികം അറിയാത്തത് കൊണ്ട് കൂലങ്കഷമായി അഭിപ്രായം പറയാന്‍ ഞാനാളല്ല....
എന്നാലും, ഞാന്‍ പണ്ട് പറഞ്ഞ പോലെ, ഇത് വരെ ആരും അവതരിപ്പിക്കാത്ത ഒരു വ്യൂ പോയിന്റിലൂടെ ഇനിയും എഴുതൂ....ഒരു നോവല്‍ തന്നെ....
നമ്മുടെ രണ്ടാമൂഴം പോലെ...ഇപ്പോ അത് സിനിമയുമാകാന് പോകുന്നു....
ഓരോ കഥാപാത്രത്തെയും സീതയുടെ കാഴ്ചപ്പാടില്‍ മനോഹരമായി അവതരിപ്പിക്കൂ ഇനിയും. ചിരഞ്ജീവി പദം കിട്ടിയവര്‍ ഇപ്പൊ എന്ത് ചെയ്യുകയാവും എന്നതും രസകരമായി തോന്നി. ചിത്രം നന്നായി.
ReplyDeleteവായിച്ചു.... നല്ല എഴുത്ത്
ReplyDeleteഇഷ്ട്ടായി...
'ഞാൻ കണ്ട കലിയുഗം നീ കണ്ടില്ലല്ലോ..?'
ReplyDeleteപുരാണങ്ങളിലൂടെ സഞ്ചരിച്ച് ഇന്നിന്റെ കലിയുഗ ചെയ്തികളിലേക്ക് പ്രതിഷേധത്തോടെ വിരല്‍ചൂണ്ടിയ ഈ കഥ ഒരുപാടിഷ്ടായി.
അഭിനന്ദങ്ങള്‍ സീതേ...
"അശ്വത്ഥാമാഃ നഃ ഹതഃ...."
ReplyDeleteഓപ്പോളേ..
സീതായനം ഏറെ നാളിനു ശേഷം ഇതിഹാസത്തിലേക്കുള്ള ഈ തിരിച്ചു പോക്ക് ഭംഗിയായി.. അശ്വത്ഥാമാവിന്റെ ആത്മസംവാദവും കൃഷണനുമായുള്ള സംഭാഷണവും മനോഹരമായ കഥാപശ്ചാത്തലം ഒരുക്കുന്നു.
കഥയില്‍ ഏറെ ഇഷ്ടമായ ഭാഗം ഇതിഹാസങ്ങളില്‍ പറയുന്ന ചിരഞ്ചീവികളെ കുറിച്ച് പറഞ്ഞതാണ്.. അവരൊക്കെ ഇപ്പോള്‍ എവിടെയാണാവോ... മഹാഭാരതം എഴുതിയവര്‍ പറയാന്‍ വിട്ടു പോയതിനു ഒരു അനുബന്ധമാവുന്നു ഇവിടെ.. അത് പോലെ അശ്വത്ഥാമാവിനെ ഇന്നത്തെ മനുഷ്യന്റെ ഉള്ളിലെ പക എന്ന വികാരത്തിലേക്ക് സന്നിവേശിപ്പിച്ചതും അത് വഴി കാലിക പ്രസക്തമായ വിഷയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഭാഗങ്ങളും ഇഷ്ടമായി.. ഇതിഹാസത്തെ കുറിച്ച് പറയുമ്പോള്‍ 'ഇതില്‍ ഇല്ലാത്തതായി ഒന്നുമില്ല' എന്ന വാക്യത്തെ ഇവിടെ സ്മരിക്കേണ്ടതുണ്ട്.. അതില്‍ പറയുന്ന പലതും ഇവിടെ ഇന്ന് ആവര്‍ത്തിക്കപ്പെടുന്നു, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ..
കൃഷ്ണനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പലതും പ്രസക്തവും പലവുരു ഞാനും അതൊക്കെ എന്റെ സന്ദേഹമായി സ്വയം ചോദിച്ചിട്ടുള്ളതുമാണ്.. എന്നാല്‍ ഇവിടെ ഒരു കാര്യത്തോട് വിയോജിപ്പുണ്ട്.. കണ്ണന് വിചാരിച്ചാല്‍ ഈ യുദ്ധം ഒഴിവാക്കാന്‍ ആവില്ലേ എന്ന്.. യുദ്ധം സംഭവിക്കേണ്ടതായുണ്ടായിരുന്നു.. അതിനെ ചെറുക്കുകയായിരുന്നില്ല ആ അവതാരലക്ഷ്യം. എന്നിട്ട് കൂടി യുദ്ധത്തിനു മുന്‍പ് കൗരവരാജധാനിയില്‍ സന്ധിസംഭാഷണത്തിനായി കൃഷ്ണന് പോകുന്നുമുണ്ട്.. അവിടെ നിയതി നടപ്പിലാകുകയായിരുന്നു.. കണ്ണനും അതിന്റെയൊരു ഭാഗം മാത്രം.
അത് പോലെ കര്ണ്ണന് സഹോദരനാണ് എന്ന് ധര്മ്മപുത്രരോട് പറഞ്ഞാലും ഈ യുദ്ധം തടയാന്‍ ആവില്ലായിരുന്നു.. കാരണം അത് പാഞ്ചാലിയുടെ അഹങ്കാരത്തെ തുടര്‍ന്നുള്ള സംഭവങ്ങളുടെ അനന്തരഫലം മാത്രമായിരുന്നു.. ഇന്ദ്രപ്രസ്ഥത്തില്‍ വച്ച് അപഹാസ്യനായ ദുര്യോധനന്റെ പകയായിരുന്നു.. സര്‍വ്വോപരി മനുഷ്യനിലെ അടങ്ങാത്ത രാജ്യാധികാരമോഹമായിരുന്നു കാരണം..
കഥയുടെ അവതരണം കൊണ്ടും വശ്യമായ ഭാഷ കൊണ്ടും ഏറെ ഹൃദ്യമായി ഈ കുറി സീതായനം.. സന്തോഷം ഓപ്പോളേ...
സ്നേഹപൂര്‍വ്വം
ഒപ്പോളുടെ സ്വന്തം
അനിയന്കുട്ടന്
എല്ലാ പുരാണങ്ങള്ളും കുറച്ച് ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു,പുരാണത്തെ ഇന്നുമായിക്കൂട്ടിയിണക്കിയപ്പോൾ അസ്സലായി.അവസാനിക്കാത്ത ചോദ്യങ്ങൾ ഇനിയും ഉണ്ടാവട്ടെ ആശംസകൾ...
ReplyDelete'ഞാൻ കണ്ട കലിയുഗം നീ കണ്ടില്ലല്ലോ..?'
ReplyDeleteപോസ്റ്റിനെ കാലികമാക്കിയത് വളരെ മനോഹരമായി.ആശംസകള്‍
ലിപി രഞ്ജു പറഞ്ഞതാണ് എനിക്കും തോന്നുന്നത്.
ReplyDeleteപൌരാണിക കഥകളെ ഇന്നിന്റെ context ഇല്
ചിന്താവിഷയമാക്കിയുള്ള സീതയുടെ ഈ രചനാ രീതി
പുതുമയുള്ളത് മാത്രമല്ല, വായിക്കാന്‍ ഏറെ രസമുള്ളതുമാണ്.
മഹാഭാരതകഥകള്‍ വളരെ ഇഷ്ടമാണ് കേള്‍ക്കാന്‍ ...കൂടുതല്‍ അറിയില്ല എങ്കിലും കുറച്ചൊക്കെ കേട്ടിട്ടുണ്ട് ....ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ വായിച്ചു സങ്കടം തോന്നീട്ടുണ്ട് .. പുരാണങ്ങളിലൂടെയുള്ള ഈ യാത്ര ഒരുപാടിഷ്ടായി........
ReplyDeleteഎന്റെ കമന്റ് ഡിലീറ്റ് ചെയ്തോ ?
ReplyDelete"എത്ര പാഞ്ചാലിമാരുടെ ഉരിയുന്ന മാനത്തിനു നീ ഉടുവസ്ത്രമേകും....? ആതുരാലയങ്ങളിൽ അനേകം കർണ്ണൻമാർ പിറന്നു വീഴുന്നു. പ്രായപൂർത്തിയെത്താത്ത കുന്തിമാരാണധികവും."
ReplyDeleteവളരെ നല്ല കഥ.നല്ല വരികള്‍
പുരാണത്തിന്റെ വശ്യസുന്ദരമായ അഖ്യാനം.... നമിച്ചുപോകുന്നു വാക്കുകളെ...
ReplyDeleteപഥികൻ....അയ്യോ കമെന്റ് വന്നില്ലല്ലോ നാട്ടാരാ....ഞാനങ്ങനെ ഒന്നും ഡിലേറ്റ് ചെയ്യാറില്യാല്ലോ
ReplyDeleteശരിയാണ് അശ്വത്ഥാമഃ ഇപ്പോഴും ജീവിക്കുന്നു. ചിരംജീവിയായി. അത് നമുക്ക് എത്ര എത്ര അര്‍ത്ഥങ്ങളിലും എടുക്കാം. മനു, മനസ്സിലെ പകയുടെ യും വിദ്വേഷത്തിന്റയും മൂര്‍ത്തിഭാവമായി അശ്വത്ഥാമഃ ഇപ്പോഴും ജീവിക്കുന്നു. നമ്മുടെയൊക്കെ മനസ്സ് എപ്പോഴെങ്കിലുമൊക്കെ അശ്വത്ഥാമഃ ആയിതീരും.
ReplyDeleteസീതേ.. നല്ല ആഖ്യാനം..എനിയ്ക്കിഷ്ടപ്പെട്ടു.
ശരിക്കും ഇഷ്ടായി ഈ എഴുത്ത്...ഒരു സംശയം, പാണ്ഡവര്‍ എന്ന് കരുത്തിയാണോ അശ്വഥ്ഹമാവ് പാഞ്ചാലീ പുത്രന്മാരെ വധിച്ചത്? അതില്‍ എന്തോ കല്ലുകടി..മാനഭംഗപ്പെടുത്തുന്ന സമയം സാരി അയച്ചു കൊടുത്ത കഥ്ഹ മഹാഭാരതത്തില്‍ ഉള്ളതല്ല എന്ന് എം.ടി പറഞ്ജ്ഞ്ഞതോര്ക്കുന്നു...
ReplyDeleteടീച്ചര്‍ നമിച്ചു കൊമ്പന്
ReplyDeleteകലികാല അവതാരങ്ങളെ എല്ലാം എടുത്തിട്ടു കാലികത്തിനു നേരെ വാളോങ്ങുന്നു വരികള്‍ എന്ന് എനിക്ക് തോന്നി
പിറക്കട്ടെ ഇനിയും ആതൂലികയില്‍ നിന്ന് അജയ്യമായ സൃഷ്ട്ടികള്‍
anupama .....നന്ദി പാറൂ, സന്തോഷം.. കര്ണ്ണന് അണിയറയില്‍ ഒരുങ്ങുന്നു...അല്പം ചില വേഷപ്പകര്‍ച്ചകളും മിനുക്ക് പണികളും നടത്തി ഉടനെ കൊണ്ട് വരും ട്ടോ... :)
ReplyDeleteചന്തു നായർ ......നന്ദി, സന്തോഷം
കണ്ണന് | Kannan .......അദ്ദേഹം ചിരിക്കുകയെ ഉള്ളൂ, അര്‍ദ്ധഗര്‍ഭമായി... :) നന്ദി...
ente lokam ........നന്ദി ഏട്ടാ.. ദീപാവലി ആശംസകള്‍ (വൈകിയ)
മുല്ല .......നന്ദി സന്തോഷം മുല്ലാ ഈ വരവിനും വായനയ്ക്കും
khaadu.. .....നന്ദി സന്തോഷം..
Manoraj ...... ഏട്ടാ ഞാന്‍ ചോദിക്കാന്‍ വച്ച ചോദ്യങ്ങള്‍ ആശ്വത്ഥാമാവിന്റെ മനസിലൂടെ ഒന്ന് സഞ്ചരിച്ച് ചോദിച്ചുവന്നെ ഉള്ളൂ...മഹാഭാരത വ്യാഖ്യാനത്തെ ചോദ്യം ചെയ്തില്യ...ഹിഹി...പുരാണം പഠിപ്പിക്കാം ഒരു പായ്ക്കറ്റ് ചീറ്റൂസ് വേണം ദക്ഷിണ... ഹിഹി...നന്ദി ഏട്ടാ പ്രോത്സാഹിപ്പിക്കുന്ന ഈ വാക്കുകള്‍ക്ക്...
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. .......പുള്ളിയുടെ സ്ഥിരം പണി അതല്യെ ഏട്ടാ.. :) നന്ദി സന്തോഷം..
ajith .....അവഗണിക്കപ്പെട്ട കുറെ കഥാ പാത്രങ്ങള്‍.. നന്ദി സന്തോഷം ഏട്ടാ ഈ വാക്കുകള്‍ക്ക്..
ചെറുവാടി ......വായനകള്‍ ഇങ്ങനെയല്ലേ ഏട്ടാ അറിവ് പകരുന്നത്.. നന്ദി..സന്തോഷം..
ജയിംസ് സണ്ണി പാറ്റൂര്‍ ....ആശ്വത്ഥാമാവ് ഇത് കാണുന്നുണ്ടാവും :) നന്ദി...സന്തോഷം...
Pradeep paima ........നന്ദി...സന്തോഷം..
Pradeep Kumar .....നന്ദി മാഷേ..വിശദമായ ആസ്വാദനത്തിന് സന്തോഷം
ഒരു ദുബായിക്കാരന് ...നന്ദി... സന്തോഷം...
വേണുഗോപാല്‍ .....നന്ദി..സന്തോഷം...അപ്പൊ എങ്ങനെ ചീറ്റൂസ് കിട്ടുവോ...ക്ലാസ് എടുക്കാന്‍ ഞാന്‍ റെഡി :)
ഉമ്മു അമ്മാര്‍ ......നന്ദി സന്തോഷം...
ശ്രീനാഥന്‍ ...നന്ദി സന്തോഷം ഏട്ടാ...ഈ വാക്കുകള്‍ ആണ് എന്റെ ശക്തി
Lipi Ranju ....ചരിത്രം ആവര്‍ത്തിക്കുന്നു.. പഴയ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും പഴയ ഉത്തരങ്ങള്‍ തന്നെ...നന്ദി സന്തോഷം ചേച്ചീ
മുകിൽ ..... നന്ദി സന്തോഷം
വെള്ളരി പ്രാവ് ...സന്തോഷം പ്രാവേ...തത്തയെ മറന്നു എന്ന് കരുതി...
Villagemaan/വില്ലേജ്മാന്‍ .... നന്ദി സന്തോഷം...
Mohammedkutty irimbiliyam ....നന്ദി മാഷെ ഈ വാക്കുകള്‍ക്ക്
ചാണ്ടിച്ചന്‍ ..നന്ദി ഇച്ചായോ...ഒരു സിനിമ എടുക്കാം ട്ടോ... ഇച്ചയനെ ഹീറോ ആക്കാം ന്തേ... ( ഈശ്വരാ മലയാള സിനിമ എന്നോട് പൊറുക്കണേ ) .. :)
Sukanya ....നന്ദി...സന്തോഷം..
naushad kv .....നന്ദി സന്തോഷം..
ഷബീര്‍ - തിരിച്ചിലാന് .....നന്ദി...സന്തോഷം
Sandeep.A.K ......പലരുടെയും മനസിലെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒന്ന് ശ്രമിച്ചുന്നേ ഉള്ളൂ അനിയന്‍കുട്ടാ.. അനിവാര്യമായത് നടന്നെ മതിയാവു ...എങ്കിലും ഒരു സാധാരണക്കാരന് ചോദിക്കാമല്ലോ ...അത് ആശ്വത്ഥാമാവിന്റെ മനസിലൂടെ സഞ്ചരിച്ചു ചോദിച്ചു എന്നെ ഉള്ളൂ ട്ടോ ...സന്തോഷം..
സങ്കൽപ്പങ്ങൾ ....നന്ദി സന്തോഷം..
Vishnu ....നന്ദി...സന്തോഷം..
Salam ....നന്ദി ഏട്ടാ സന്തോഷം
kochumol(കുങ്കുമം) .....നന്ദി സന്തോഷം
റോസാപൂക്കള്‍ .....നന്ദി സന്തോഷം ഈ വരവിനും വാക്കുകള്‍ക്കും..
Jefu Jailaf .....നന്ദി സന്തോഷം
കുസുമം ആര് പുന്നപ്ര ....നന്ദി സന്തോഷം...
തൂവലാൻ ....പാണ്ഡവരെ വധിക്കാനാണ് വരുന്നത്...പക്ഷെ അത് മുന്‍കൂട്ടിക്കണ്ട കൃഷ്ണന് പാണ്ഡവരെ മാറ്റി പാഞ്ചാലീ പുത്രന്മാരെ അവിടെ കിടത്തുന്നു...സാരിയുടെ സംഭവം പറയുന്നുണ്ട് പക്ഷേ അത് ശക്തിയായി സ്ഥിരികരീക്കുന്നിലാ.. പണ്ട് വിരല്‍ മുറിഞ്ഞതിനു പാഞ്ചാലി തന്റെ ഉത്തരീയം കീറി കെട്ടിയതിനു കടം വീട്ടിയത് ആണ് എന്നും പറയുന്നു..വ്യാഖ്യാനങ്ങള്‍ ഒരുപാടുണ്ട് ...നന്ദി
കൊമ്പന് ...നന്ദി സന്തോഷം ഈ വാക്കുകള്‍ക്ക്.
"പുത്രവിയോഗത്തിൽ തളർന്നിരുന്ന അദ്ദേഹത്തെ വധിച്ചത് ഏത് യുദ്ധതന്ത്രത്തിൽപ്പെടും? അദ്ദേഹം തന്റെ കടമയായ രാജ്യരക്ഷയല്ലേ ചെയ്തത്..?"
ReplyDeleteഇതിന്റെ ഉത്തരം രണ്ടാമൂഴത്തില്‍ എം.ടി പറഞ്ഞിട്ടുണ്ടല്ലോ __
പതിനെട്ടു തികയാത്ത അഭിമന്യുവിനെ, മഹാരഥരെല്ലാം കൂടി വളഞ്ഞുനിന്ന് വെട്ടിയും, കുത്തിയും കൊന്ന അതേ "തന്ത്രം" തന്നെ ......
നല്ല രചനാരീതി. ആശംസകള്‍ !!
Mohammedkutty irimbiliyam പറഞ്ഞതുപോലെ എനിക്കും ഇനി ഞാനുറങ്ങട്ടെ, രണ്ടാമൂഴം എല്ലാം മനസ്സിലോടിവന്നു.. ആധികാരികമായി ഒരു അഭിപ്രായം പറയാന്‍ പുരാണത്തില്‍ അധികം അറിവില്ല... എന്നാലും ഒരുപാട് അഭിമാനം തോന്നുന്നു മോളൂ,, ഇനിയും ഇനിയും ഒരുപാട് ഉന്നതങ്ങളിലെത്താന്‍ സീതകുട്ടിക്ക് കഴിയട്ടെ,, കഴിയും..
ReplyDeleteഎത്ര എടുത്താലും എടുത്താലും തീരാത്തത്ര കഥകളുടെ നിധികുംഭങ്ങള്‍ നിറച്ചുവച്ചിട്ടുള്ളതാണ് മഹാഭാരതം. ഇതിലുള്ളത് എല്ലായിടത്തുമുണ്ട്. ഇതിലില്ലാത്തത് ലോകത്തെങ്ങുമില്ല എന്നു കേട്ടിട്ടുണ്ട്.അശ്വത്ഥാത്മാവ് ഒരു ഗതികിട്ടാത്താത്മാവായി അലഞ്ഞുനടക്കുവാനും കാരണം കൃഷ്ണന് തന്നെ.മഹാഭാരതം വായിച്ചുവായിച്ചുവരുന്തോറും ഏറ്റവും നെഗറ്റീവായ കഥാപാത്രമായി മാറുന്നത് സാക്ഷാല്‍ കൃഷ്ണന് തന്നെ..
ReplyDeleteശ്രീമതി ടീച്ചര്‍ ,
ReplyDeleteനന്നായി. കര്‍ണ്ണനും, അശ്വധാമാവ് ,ഭീമന്, കണ്ണന്, .......
ഇവരെല്ലാം എഴുത്ത് കാരുടെ മെറ്റീരിയല്‍സ് ആണ്. എഴുതാന്‍
അനന്ത സാധ്യതകള്‍ തരുന്നു. ഇവിടെ, വിശിഷ്ടവും, മനോഹരവും ആയ ഒരു കാഴ്ച സുതാര്യമായ വല കൊണ്ട് ആവരണം ചെയ്യപ്പെട്ടി രിക്കുന്നു. ആ സുതാര്യതയില്‍ ഈ ലോകത്തിന്റെ നീചത്വം പറ്റി പ്പിടിച്ചിരിക്കുന്നു. ഇത് കൂട്ടി വായിക്കുമ്പോള്‍ ആണ് ഈ പോസ്റ്റിങ്ങ് കൂടുതല്‍ ആസ്വാദ്യം ആകുന്നതു.
പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉറങ്ങി കിടക്കുന്ന മിത്തുകളെ കണ്ടെത്തുവാനുള്ള ശ്രമം നന്നായിരിക്കുന്നു ...
ReplyDeleteജയിംസ് സണ്ണി പാറ്റൂര്‍ said...
ReplyDeleteഅദ്ദേഹം ചിരഞ്ജീവിയാണു് .
തീര്‍ച്ചയായും ഇതു വായിച്ചു് ആസ്വദിച്ചിരിക്കും.
:) :)
എന്താ പറയുക..
ReplyDeleteആ
ഒന്നും പറയാനില്ലാാാ.. ഹിഹിഹി!!!!
ഒരുപാട് അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ സ്വന്തം കണ്ണിലൂടെ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ പ്രയാസമാണ്.
ReplyDeleteഅതില്‍ അഭിപ്രായം പറയുന്നില്ല.
ശ്രമം തുടരുക
ദിവാരേട്ടn... അതേ, കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്ന കൃഷ്ണന്റെ തന്ത്രം :) നന്ദി സന്തോഷം ഈ വരവിനും വായനയ്ക്കും..
ReplyDeleteഇലഞ്ഞിപൂക്കള്‍...ഒരുപാട് സന്തോഷം ചേച്ചീ...ഈ വാക്കുകളാണ് എന്റെ പ്രചോദനം :)
ശ്രീക്കുട്ടന് ...ഭഗവാൻ പറഞ്ഞതൊക്കെ നന്മ ജയിക്കാനും ധർമ്മം പുനഃസ്ഥാപിക്കാനും ആയിരുന്നു..പക്ഷേ അതിന്നിടയിൽ കാണാതെ പോകുന്ന അല്ലെങ്കിൽ അവഗണിക്കുന്ന ചില സംഭവങ്ങൾ വ്യക്തികൾ ചിന്തിക്കേണ്ടത് തന്നെ...നന്ദി സന്തോഷം
Kattil Abdul Nissar ...നന്ദി സന്തോഷം എന്റെ എഴുത്തിനെ ഉൾക്കൊള്ളുന്നതിനും പ്രോത്സാഹനപരമായ ഈ വാക്കുകൾക്കും..
mydreams dear...നന്ദി സന്തോഷം
നിശാസുരഭി... എന്തേ ഒന്നും പറയാനില്ലാത്തെ ങ്ങെ..ങ്ങെ.. :) വന്നുല്ലോ വായിച്ചൂല്ലോ സന്തോഷം..
നാരദന് ...നന്ദി സന്തോഷം ഈ വായനയ്ക്കും അഭിപ്രായത്തിനും..
അശ്വത്ഥാമാവ് ദാരിദ്ര്യവും അവഹേളനവും അനുഭവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനെ കുറിക്കുന്നു.
ReplyDeleteകരിക്കാടി കുടിച്ച് വളരേണ്ടി വന്ന ആ ഗുരു പുത്രന് വ്യക്തമായ അടയാളം തരുന്നു.
മഹാഭാരതത്തില്‍ ആരൊക്കെ അവഹേളിക്കപ്പെടുന്നുവോ അവര്‍ക്ക് തുണയായി (പാഞ്ചാലിക്കൊഴികെ) എത്തുന്നത് ദുര്യോധനന് ആണ്. മഹാഭാരതത്തിലെ സുപ്രധാനവും ശ്രേഷ്ടവുമായ കഥാപാത്രം ദുര്യോധനന് ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അശ്വത്ഥാമാവിലൂടെ ഉള്ള ഈ കാഴ്ച ഇഷ്ടപ്പെട്ടു.
ആശംസകളോടെ.
ഞാന്‍ ഇപ്പോഴും താമസിച്ചു ...മഴ ആയിരുന്നു അതാ ....നന്നായിട്ടുണ്ട് ...വലിയ അഭിപ്രായം പറയണം എന്നുണ്ട് ...പക്ഷെ അറിയണ്ടേ ...?മഹാഭാരതവും രാമായണവും ഒക്കെ ഒരു കാലത്ത് ഹരം ആയിരുന്നു ...ഒരുപാട് വായിച്ചിട്ടുമുണ്ട് ..പക്ഷെ ജന്മന തന്നെ ദൈവം മറവി കൂടി തന്നു ...എന്തായാലും ഇഷ്ടായി ....
ReplyDeleteശരീരം മുഴുവന്‍ പൊട്ടി ഒലിച്ചു ചിരംജീവിയായി അലയേണ്ടി വന്നാലും അശ്വഥാമാവ് പശ്ചാത്തപിക്കില്ല എന്നെനിക്കു തോന്നുന്നു. ശരി എന്ന് തോന്നിയതിനു വേണ്ടി, സ്വന്തം സുഹൃത്തുക്കളോടുള്ള കടമയ്ക്കുവേണ്ടി, തനിക്കാവും വിധം ചെയ്ത പ്രതികാരം. തിന്മയ്ക്കും അധികാരത്തിനും എന്തും ചെയ്യാനാവും എന്ന കഥയാണ് വ്യാസന് ചിരിയോടെ അവതരിപ്പിച്ചത്.
ReplyDeleteപാണ്ഡവ പക്ഷത്ത്, ആദര്ശവത്കരിക്കപ്പെടാന് ഒരു ഭീമന് മാത്രം, കൌരവര്ക്കോ, എത്രയെത്ര...
നല്ല രചന, സീത.
വായന അടയാളപെടുത്തി പോകുന്നു...
ReplyDeleteഭാനു കളരിക്കല്‍...നന്ദി സന്തോഷം ഈ വായനയ്ക്കും അഭിപ്രായത്തിനും...ദുര്യോധനനു സുയോധനൻ എന്ന പേരുള്ളതും അതു കൊണ്ടാവും..
ReplyDeleteലിനു ആര് കെ നായര്‍...മറവിയുടെ പൊടി തട്ടിയെടുക്കു നാട്ടാരാ ചില കഥാപാത്രങ്ങളെ...നന്ദി സന്തോഷം..
ഒരു പാവം പൂവ് ...നന്ദി സന്തോഷം...ഈ അശ്വത്ഥാമാവിന്റെ ചിന്തകൾ എന്റേത് മാത്രാണ്...ഇതൊരിക്കലും ശരിയെന്നല്ല ഞാൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്... :)
നികു കേച്ചേരി...നന്ദി സന്തോഷം...
All your blogs are so good, great!.... good knoledge, wonderful thoughts... all are worth reading.. I shared it with so many of my friends who like reading..!!.. way to go!.. Ella vidha mangalagalum aasamsikkunu.. (malayalathil aanu comment vendath ennariyam.. will try that font next time)
ReplyDelete